Wednesday 8 February 2012

‎"അപ്പൂപ്പന്‍ താടി"


വീടിനു കുറച്ചു മാറി ഒരു കാവുണ്ട് ..
കാവിലെ ഇലഞ്ഞി മരത്തില്‍ ഒരു വള്ളിയുണ്ടത്രേ !!


മരിച്ചു പോയ രാജകുമാരനെ പ്രണയിച്ച രാജകുമാരി ഒടുവില്‍ പ്രാര്‍ഥിച്ചു വരം വാങ്ങി
ഒരു അപ്പൂപ്പന്‍ താടിയായി ആകാശത്തിലേക്ക് പറന്നു പോയ കഥ അമ്മ പറഞ്ഞു കേട്ട്പോള്‍ തുടങ്ങിയ ആഗ്രഹാണ്
ആ വള്ളിയില്‍ പൂവിട്ടു കായ്ച്ചു പറക്കുന്ന രാജകുമാരിയുടെ സ്വപ്നങ്ങളെ നേരിട്ട് കാണണമെന്ന് !

ഒരു സ്ക്കൂള്‍ അവധി ദിവസം കാവിന്‍റെ വിജനതയില്‍ ഞാന്‍ പോയി ..
പേടിച്ച് പേടിച്ച്  ..
പക്ഷെ പറക്കുന്ന സ്വപ്നങ്ങളെ കണ്ടില്ല ..
മോഹങ്ങളുടെ ബാക്കിപത്രം പോലെ ചില പൊട്ടിയ തോടുകള്‍ ..
നിരാശനായി കല്ല്‌ ചെത്തിയ കാവിന്‍റെ പടവുകളിറങ്ങുമ്പോള്‍
അതാ കാറ്റില്‍ ഇലകളെ തഴുകി കഥകള്‍ പറഞ്ഞു താണിറങ്ങി വരുന്നു അവള്‍ !!

വെയിലില്ലാത്ത കാവിലെ തണുപ്പില്‍ ആശ്ചര്യപ്പെട്ടു നിന്ന ആ കൊച്ചു കുട്ടിയുടെ കണ്ണുകളെ പുല്‍കി കൈകളിലേക്ക് അവള്‍ പറന്നിറങ്ങി ..
അവളുടെ സ്വപ്നങ്ങളാകുന്ന അപ്പൂപ്പന്‍ താടി ..
അന്ന് അവനു അത് ഒരു നിധിയായിരുന്നു ..

ഇന്നും അതെ , ആ പഴയ കാവും കല്ല്‌ ചെത്തിയ പടവുകളും കൊച്ചു കുട്ടിയുടെ മനസ്സും ഓര്‍മ്മകളിലേക്ക് കൊണ്ടുവരുന്ന
നിധി .. 

No comments:

Post a Comment